കയ്റോ: സുഡാനിൽ പാരാമിലിട്ടറി സേനയായ ആർഎസ്എഫ് 40 പേരെ കൊലപ്പെടുത്തി. നോർത്ത് കോർദോഫാൻ പ്രവിശ്യയുടെ തലസ്ഥാനമായ എൽ-ഒബേയ്ദിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല അരങ്ങേറിയത്. നൂറുകണക്കിനു പേർക്കു പരിക്കേറ്റു.
സംസ്കാരച്ചടങ്ങിനിടെ ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഡാൻ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
കോർദോഫാനിലും സമീപത്തുള്ള ഡാർഫുർ മേഖലയിലുമാണ് സുഡാനിലെ ആഭ്യന്തര യുദ്ധം രൂക്ഷമായിട്ടുള്ളത്. 2019ൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 40,000 പേർ കൊല്ലപ്പെട്ടു.